loader
blog

In Astronomy

By Shuaibul Haithami


ഇസ്‌ലാം : ഉണ്മയുടെ നൈസർഗികത

ഈ പ്രപഞ്ചത്തിന്റെ കേവലം മൈനസ് ഗൂഗോൾ ശതമാനം മാത്രമാണ് ഭൂമി . ക്ഷീരപഥത്തിൽ നിന്നും ഭൂമിയിലേക്ക് വെളിച്ചമെത്താൻ 20000 പ്രകാശവർഷങ്ങൾ ആവശ്യമാണ്. അത്തരം അസംഖ്യം മിൽക്കിവേകൾ പ്രപഞ്ചത്തിലുണ്ട് താനും. 
അപ്പോൾ ഉണ്മയുടെ തുലോം ലഘുവംശം മാത്രമാണ് ഭൂമി . അതിലെ മൂന്നിലൊന്നിനേക്കാൾ ചെറുതാണ് കര പ്രദേശം .ആ കരയിൽ പകുതിയിലേറെ വിജനമാണ്. ജനവാസ യോഗ്യമായ കേന്ദ്രങ്ങളിൽ കോടിക്കണക്കിന് ജീവജാലങ്ങളുണ്ട്. അതിലൊരംശം മാത്രമാണ് മനുഷ്യൻ. അപ്പോൾ, കോസ്മോസ് അനുപാതം മനുഷ്യൻ എന്നതിന്റെ സമം കണക്കിൽ പെടുത്താനാവാത്തത്ര നിസ്സാരമാണ്.

ഈ മനുഷ്യർക്ക് വേണ്ടി വേദഗ്രന്ഥമിറക്കലാണോ ദൈവത്തിന്റെ പണി ? പ്രപഞ്ചനാഥൻ ഇസ്ലാമിന്റെ നിയാമക വൃത്തം പരിചയപ്പെടുത്തിയത് മനുഷ്യർക്കും ഭൂതങ്ങൾക്കും മാത്രമല്ലേ , ബാക്കി ലോകങ്ങൾ യുക്തി എന്താണ് ? എല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചു എന്ന് ഖുർആനിൽ പറയുന്നു ,പക്ഷെ അങ്ങോട്ട് സമീപിക്കാൻ പോലും മനുഷ്യനാവുന്നില്ല ,അറിയുന്നില്ല. മനുഷ്യനെ പരിഹസിക്കുകയാണോ ഖുർആൻ ?
മുഹമ്മദ് നബി സ്വ മനുഷ്യനാണ്. എത്ര മഹാനായാലും മനുഷ്യന് ഈ പ്രപഞ്ചത്തിലുള്ള സ്ഥാനത്തിന്റെ ചെറുപ്പം നബിക്കും ബാധകമല്ലേ , ആ നബി ഇല്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ല എന്നൊക്കെ ചില മുസ് ലിംകൾ വിശ്വസിക്കുന്നത് മൗഢ്യമല്ലേ ?

ഉത്തരം: 

ഈ ചോദ്യത്തിന്റെ വലിപ്പം ഉത്തരത്തിനില്ല , പ്രപഞ്ചം മുഴുവൻ മുസ്ലിമാണ് എന്നാണ് സാരം .
മനുഷ്യന്റെയും ജിന്നിന്റെയും ഇടയിൽ മാത്രമാണ് അമുസ്ലിം ( ഇസ്മേതരത്വം ) ഉള്ളൂ ,ബാക്കി ഭൂമിയും സൗരയൂഥങ്ങളും ഗ്യാലക്സികളുമെല്ലാം മുസ്ലിമാണ് ,അല്ലാഹുവിന് ആരാധനകൾ ചെയ്ത് കൊണ്ടേയിരിക്കുകയാണ്. 

വിശദീകരണം .

ഇസ്ലാമിന്റെ തത്വശാസ്ത്രത്തിൽ ,അല്ലാഹുവല്ലാത്ത ഉണ്മകൾകളുടെ സാകല്യത്തിനാണ് പ്രപഞ്ചം എന്ന് പറയുന്നത്. പ്രപഞ്ചം ഉരുണ്ടതും അടിസ്ഥാനപരമായി ഇരുണ്ടതുമാണ്. വെളിച്ചം വിതറാൻ യന്ത്രങ്ങൾ ഘടിപ്പിച്ചതാണ് ,അതാണ് സൗന്ദര്യം . ഈ സൃഷ്ടി ജാലം മുഴുവൻ നിരന്തരം അതിന്റേതായ ഭാവത്തിലും ഭാഷയിലും അല്ലാഹുവിന് സങ്കീർത്തനം ചെയ്തും നമസ്ക്കരിച്ചും കൊണ്ടിരിക്കുകയാണ്. 
സൂറ: നൂറിലെ എഴുപത്തിനാലാം വചനം നോക്കുക ,

" വാന ഭുവനങ്ങളിലുള്ള സർവ്വത്രയും അല്ലാഹുവിനെ സങ്കീർത്തനം ചെയ്യുന്നത് താങ്കൾ മനസിലാക്കുന്നില്ലേ , നിരവരിയായ് നി ഉയരുന്ന പറവകളും . അവയെല്ലാറ്റിനും അതിന്റേതായ സങ്കീർത്തനവും നമസ്ക്കാരവും അറിയാം .അവചെയ്യുന്നതെല്ലാം അല്ലാഹു ഏറ്റവുമറിയും " 

ഇതേ ആശയത്തിലുള്ള നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. " ആകാശഭൂമികളിലുള്ളവ അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നു " എന്ന പ്രയോഗമാണ് അധികവും .ഭൂമിയിലുള്ളവരാണ് ഖുർആനിന്റെ സ്വാഭാവിക അഭിസംബോധിതർ .പക്ഷെ ഭൂമിക്ക് വെളിയിലും അല്ലാഹുവിന്റെ വ്യവസ്ഥ തന്നെയാണ് എന്ന് പറയുക വഴി ഇസ്ലാമിന്റെ പ്രാപഞ്ചിക വീക്ഷണം കൃത്യമാക്കുകയാണ് ഖുർആൻ .

കല്ലുകളിൽ നിന്ന് ഉറവപൊടിയുന്നതും കല്ലുകൾ ഉതിർന്നുരുണ്ട് വീഴുന്നതും അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് സൂറ: ബഖറയുടെ എഴുപത്തിനാലാം വചനത്തിൽ കാണാം .
( ഈ രണ്ട് വചനവും 74 ആണ് , സൂറ:നൂർ + സൂറ: ബഖറ)  
അതായത് , പാറയുടെ ഉറവ ദൈവഭയത്താലുകള കണ്ണുനീരാണ് എന്ന് . പ്രപഞ്ചത്തിൽ ഏത് ചലനം സംഭവിക്കുമ്പോളം നിശ്ചലനം തുടരുമ്പോഴും അതിന് പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ടാവും ,ആത്മീകവും ഭൗതീകവും . വായുവിന്റെ ഇളക്കത്തിൽ പുൽനാമ്പ് മർമ്മരം കൊള്ളുന്നത് തസ്ബീഹാണെന്ന് ഖുർആൻ .അങ്ങനെ ഒരിളക്കം ഉണ്ടാവാൻ സൃഷ്ടാവ് സംവിധാനിച്ച സാങ്കേതിക വഴികളാണ് ഭൗതിക ശാസ്ത്രം പറയുന്ന ഊർജ്ജ നിയമങ്ങളും ചലന നിയമങ്ങളും .ഭൗമതലം ചതുർഭുതങ്ങളാൽ - അഗ്നി ,വായു ,വെള്ളം ,മണ്ണ് - വലയം ചെയ്യപ്പെട്ടതാണ്. ഈ നാലും അല്ലാഹുവിനെ വണങ്ങുകയും വഴങ്ങുകയും ചെയ്യുന്നുവെന്ന് ഖുർആൻ പ്രത്യേകം പ്രത്യേകം പറയുന്നുണ്ട്. വണക്കത്തിന്റെ വഴികളാണ് ലയവും താളവും ചിലപ്പോൾ താളഭംഗവും .
സൂറ: യൂനുസിലെ അറുപത്തിയൊന്നാം വചനത്തിൽ പറയുന്നത് , ആകാശഭൂമികളിലെവിടെയുമുള്ള ഒരണവും അണുവിനേക്കാൾ ചെറിയ ബ്ലാക്ക്ഡോട്ടുകളും അല്ലാഹുവിന്റെ കൃത്യമായ രേഖയിൽ കൃത്യമായുണ്ട് എന്നാണ്. 

ഒരു സൂചനകൂടി നോക്കുക , പതിമൂന്ന് അടരുകളുള്ള വലിയ ഗോളമാണ് പ്രപഞ്ചം എന്നാണ് പഴയ ഫലാസിഫിക്കൽ ഗോള ശാസ്ത്രനിരീക്ഷണം . അതിനെല്ലാം ഒരേ കേന്ദ്രവും ഭ്രമണ ദിശയുമാണ്. വലതു നിന്ന് തുടങ്ങി വലതിൽ അവസാനിക്കുന്ന ഘടികാര വിരുദ്ധ ദിശ . ഈ ഭ്രമണ സങ്കൽപ്പം ആധുനിക ശാസ്ത്രത്തിലും പോറലേൽക്കാതെ ബാക്കിയുണ്ട്. മക്കയിലെ കഅബക്ക് ചുറ്റിലെ പ്രദിക്ഷണപഥവും അങ്ങനെയാണ്. ഭൂമിയിലെ കഅബക്ക് മുകളിൽ എഴുപത് കഅബകൾ ആകാശത്തുണ്ട് ,എഴുപതാം മന്ദിരമാണ് സിദ്റതുൽ മുൻതഹാ ( ആകാശാന്ത്യ കൽപ്പകവൃക്ഷം ) യുടെ സമീപത്തുള്ള മലക്കുകളുടെ കേന്ദ്രതാവളമായ ബൈതുൽ മഅമൂർ എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അതായത് പ്രപഞ്ചം ത്വവാഫിലാണ് ,മനുഷ്യരും മാലാഖമാരും , താരക്ഷീരതരുക്കളും എല്ലാമെല്ലാം . ആ പ്രാപഞ്ചിക താളമാണ് മക്കയിലും .

ചുരുക്കത്തിൽ , ഇത്രയും വലിയ പ്രപഞ്ചം അല്ലാഹു ഉണ്ടാക്കി വെറുതെ കളഞ്ഞതല്ല ,തനിക്ക് സങ്കീർത്തനം ചെയ്യുന്ന മനുഷ്യരെപ്പോലുള്ള സൃഷ്ടികൾ തന്നെയാണവയും . അവയെല്ലാം മനുഷ്യർക്ക് വേണ്ടി പണിതു എന്ന് പറഞ്ഞാൽ, ബൗദ്ധികമായ ആലോചനകൾ ഒരിക്കലും നിലച്ചുപോവാതിരിക്കാനുള്ള അറ്റമനന്തമായ വിജ്ഞാന സാധ്യതയാക്കി എന്നുമാണർത്ഥം . താനടക്കമുള്ള ശിൽപ്പങ്ങളുടെ ചെറുപ്പവും ശിൽപിയുടെ വലിപ്പവും കണ്ടെത്താനുള്ള മാർഗമാണ് മനുഷ്യന് കോസ്മോളജി. 

പ്രവാചകൻ സ്വക്ക് ഈ ചർച്ചയിൽ ഏറ്റവും വലിയ പങ്കുണ്ട്. കാരണം പ്രവാചകൻ മനുഷ്യരുടെ നേതാവല്ല ,പ്രപഞ്ചത്തിന്റെ നേതാവാണ്. പ്രപഞ്ചം വിശ്വാസിയാണ്. പ്രവാചകൻ വിശ്വാസത്തിന്റെ നേതാവും . ആ നേതാവ് ഭൂമിയിലായി എന്നതാണ് ഭൂമിയുടെ മഹത്വം , മദീനയുടെ മഹത്വം. നബിയെ അല്ലാഹു പ്രപഞ്ചത്തിന്റെ അറ്റമായ സിദ്റതുൽ മുൻതഹക്കപ്പുറത്തേക്ക് കൊണ്ടുപോയതിന്റെ ദാർശനിക മാനം ഈ പ്രപഞ്ചത്തിന് മുഴുവൻ നബിയെ കാണാൻ ഒരവസരം , നബിക്ക് അവയേയും ,എന്നതാണ്. 

കുഫ്റ് പ്രപഞ്ചത്തിന്റെ മൈനസ് ഗൂഗോൾ അംശം മാത്രമാണ്. മനുഷ്യരിലും ജിന്നുകളിലും മാത്രം .ബാക്കി സർവ്വം ഇസ്ലാമാണ് , അല്ലാഹുവിന്റെ മതം. 

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us