loader
blog

In Q+ Answers

By Shuaibul Haithami


നബിദിനം കഴിക്കുന്നവർ ക്രിസ്മസ് കഴിക്കാത്തതെന്തേ ?

മുഹമ്മദ് നബി ( സ ) യുടെ ജന്മദിനം ആഘോഷിക്കുന്നവർ ഈസ ( അ ) മിൻ്റെ 'ക്രിസ്മസ് ' കൂടി ആഘോഷിച്ചാൽ മാത്രമേ നീതിയാവുകയുള്ളൂ എന്ന് ചിലർ പറയുന്നു .






മറ്റുള്ളതെല്ലാം മാറ്റിവെച്ച് പറഞ്ഞാൽ : 

തഹജ്ജുദ് നമസ്ക്കരിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് വിത്റ് നമസ്ക്കരിക്കുന്നില്ല എന്ന ചോദ്യത്തിന്റെ യുക്തിരാഹിത്യം അതിലുണ്ട് .

സമയം , അവസരം , മാനസികാവസ്ഥ , ചുറ്റുപാട് എന്നിവ അനുസരിച്ച് സൽക്കർമ്മങ്ങളിൽ നിന്ന് ചിലത് തെരെഞ്ഞെടുക്കാം , ചിലത് ഒഴിവാക്കാം.


ക്രിസ്മസ് എന്നത് മധ്യകാലാന്തര /ആധുനിക ക്രൈസ്തവരുടെ ആഘോഷമാണ്. മുസ്ലിംകൾ അതിനെ മാനിക്കണം , ഭാഗമാവരുത്. ആ ആഘോഷം മുസ്ലിംകൾ തങ്ങളുടേത് കൂടിയാക്കൽ ക്രൈസ്തവതയോട് ചെയ്യുന്ന അനീതിയാണ്. ക്രൈസ്തവർ അബ്റഹാം തങ്ങളുടെ ആൾ കൂടിയായതിനാൽ ബലിപെരുന്നാൾ ദിനം ഇടവകകളിൽ ബലിയറുത്ത് ദാനം ചെയ്യുന്നതിന്റെ അംഭംഗി തന്നെയാണത്. 


യേശു ജനിച്ചത് ഡിസംബർ 25 നാണെന്നതിന് ആധികാരികമായ തെളിവുമില്ല . ഇനി , ആണെന്ന് വന്നാലും യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കലണ്ടറും ഇപ്പോഴത്തെ കലണ്ടറും ( ഗ്രിഗേറിയൻ , ജൂലിയൻ ) തമ്മിൽ 10 - 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട്. 

ജനിച്ച ദിവസം തന്നെ ജന്മദിനം ആചരിക്കണമെന്നില്ലെന്നതിനാൽ ക്രൈസ്തവ സഹോദങ്ങൾ ചെയ്യുന്നത് അസാംഗത്യം അല്ല താനും. 


കേരളത്തിലെ മുസ്ലിം നേർച്ചകളും ക്രൈസ്തവ പള്ളിപ്പെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉൽസവങ്ങളും മഴയൊഴിയുന്ന മകരം, കുംഭം, മീനം മാസങ്ങളിലായത് ആ അർത്ഥത്തിലാണ്.

ഇതറിയാതെ , കേരളത്തിലെ ദർഗകളിൽ അടക്കം ചെയ്യപ്പെട്ടവരെല്ലാം ഒരേ കാലത്ത് മരണപ്പെട്ടവരാണോ എന്ന് ചോദിക്കുന്നവരെ കാണാം. എന്നാൽ , ഗമനാഗമന സൗകര്യങ്ങൾ സാർവ്വത്രികമായ ഇക്കാലത്ത് / അതുള്ള പ്രദേശങ്ങളിൽ അക്കാലത്ത് തന്നെ ആ പരിഗണന ഇല്ല / ഉണ്ടായിരുന്നില്ല .


സുന്നീ / സൂഫീ / മദ്ഹബീ സമൂഹം നടത്തുന്ന നബിദിനം , ഉറൂസ് തുടങ്ങിയവക്ക് മറ്റൊരു മാനം കൂടിയുണ്ട്. ഓരോ കാലഘട്ടക്കാരും പ്രദേശവാസികളും അവരവരുടെ ഈമാനിന് നേരിട്ട് കാരണമായവരുടെ ഓർമ്മദിനമാണ് കൊണ്ടാടാറുള്ളത്. അവരുടെ ജനസ്വാധീനം , കാലാതിവർതിത്വം എന്നിവയനുസരിച്ച് ജന്മ / മരണ ദിനാചരണങ്ങൾക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടായി. ചിലത് മഹല്ലുകളിൽ ഒതുങ്ങി. ചിലത് ദേശീയവും ആഗോളീയവുമാവുകയും ചെയ്തു.


എല്ലാ പ്രവാചകന്മാരുടെയും വിശേഷങ്ങൾ സംലയിച്ച പരിപൂർണ്ണതയാണ് മുഹമ്മദീയത (സ്വ) . നബിദിനമെന്നാൽ ജനിച്ച / നിര്യാണം വരിച്ച കഥകൾ പറയുന്ന ചടങ്ങല്ല . തൗഹീദിനെയും രിസാലതിനെയും ആദ്യമധ്യാന്തം വിഷയവൽക്കരിക്കുന്ന ഇസ്ലാമിന്റെ വാർഷികാചരണം എന്ന അർത്ഥത്തിൽ തന്നെയാണ് നബിദിന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കാറുള്ളത്. അതിനാൽ അന്ത്യപ്രവാചക സ്മരണ സകലപ്രവാചക സ്മരണ തന്നെയാണ്. 

അതേ അർത്ഥത്തിൽ , ഓരോ ത്വരീഖതും ചെന്ന് മുട്ടുന്ന മഹാന്മക്കളുടെ അനുസ്മരണം ആ കണ്ണിയിലെ എല്ലാവരെയും അനുസ്മരിക്കുന്നതിന് തുല്യവും .




നബിയുടെ ജനമൃതിയുടെ തിയ്യതിയിൽ അഭിപ്രായാന്തരങ്ങളുണ്ട്. വാർഷിക "അനുസ്മരണ / ആചരണ " ദിനമായി കൂട്ടത്തിലൊന്ന് തെരെഞ്ഞെടുക്കപ്പെടുകയാണ്. 

ജനിച്ച ദിവസം ഏതായാലും , ആ ദിവസത്തിന് നബി ജനിച്ച ദിവസം എന്ന മഹത്വമുണ്ടാവും .

ആ മഹത്വം എല്ലാ വർഷങ്ങളിലും ആവർത്തിക്കുകയും ചെയ്യും , തിങ്കളാഴ്ച്ചയുടെ മഹത്വം പോലെ .




വിരഹദുഖം പ്രകടിപ്പിക്കുന്നതിന് പരിമിതിയുണ്ട് ഇസ്ലാമിൽ , ജനന സന്തോഷം പ്രകടിപ്പിക്കുന്നതിന് അതില്ല. 

മാത്രമല്ല , പ്രവാചകവിരഹം വിശ്വാസപരമായി സന്തോഷനിത്യതയിലേക്കുള്ള നിർവ്വാണമാണ് , നേരത്തെ പോയി അവിടെ കാത്തിരിക്കുന്ന നബിയാണ് സുന്ദരം .

നബി ഇവിടെ അമരനും അനുരാഗികൾ മരണപ്പെട്ടുപോവുകയും ചെയ്യുകയായിരുന്നേൽ അരോചകമായേനെ ആത്മവിശ്വാസം . മരണപ്പെട്ട് നബിയെ സമാഗമിക്കുന്ന ഭാവനയാണ് ഭംഗി.

സ്വല്ലല്ലാഹു അലൈഹി വ സല്ലം .


മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നവർ ഈസ ( അ ) മിന്റെ ജന്മദിനമായ ക്രിസ്മസ് എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല / .നബി (സ്വ) യുടെ നിര്യാണദിനവും അന്ന് തന്നെയാണല്ലോ ?





=


 മറ്റുള്ളതെല്ലാം മാറ്റിവെച്ച് പറഞ്ഞാൽ : 

തഹജ്ജുദ് നമസ്ക്കരിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് വിത്റ് നമസ്ക്കരിക്കുന്നില്ല എന്ന ചോദ്യത്തിന്റെ യുക്തിരാഹിത്യം അതിലുണ്ട് .

സമയം , അവസരം , മാനസികാവസ്ഥ , ചുറ്റുപാട് എന്നിവ അനുസരിച്ച് സൽക്കർമ്മങ്ങളിൽ നിന്ന് ചിലത് തെരെഞ്ഞെടുക്കാം , ചിലത് ഒഴിവാക്കാം.


ക്രിസ്മസ് എന്നത് മധ്യകാലാന്തര /ആധുനിക ക്രൈസ്തവരുടെ ആഘോഷമാണ്. മുസ്ലിംകൾ അതിനെ മാനിക്കണം , ഭാഗമാവരുത്. ആ ആഘോഷം മുസ്ലിംകൾ തങ്ങളുടേത് കൂടിയാക്കൽ ക്രൈസ്തവതയോട് ചെയ്യുന്ന അനീതിയാണ്. ക്രൈസ്തവർ അബ്റഹാം തങ്ങളുടെ ആൾ കൂടിയായതിനാൽ ബലിപെരുന്നാൾ ദിനം ഇടവകകളിൽ ബലിയറുത്ത് ദാനം ചെയ്യുന്നതിന്റെ അംഭംഗി തന്നെയാണത്. 


യേശു ജനിച്ചത് ഡിസംബർ 25 നാണെന്നതിന് ആധികാരികമായ തെളിവുമില്ല . ഇനി , ആണെന്ന് വന്നാലും യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കലണ്ടറും ഇപ്പോഴത്തെ കലണ്ടറും ( ഗ്രിഗേറിയൻ , ജൂലിയൻ ) തമ്മിൽ 10 - 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട്. 

ജനിച്ച ദിവസം തന്നെ ജന്മദിനം ആചരിക്കണമെന്നില്ലെന്നതിനാൽ ക്രൈസ്തവ സഹോദങ്ങൾ ചെയ്യുന്നത് അസാംഗത്യം അല്ല താനും. 


കേരളത്തിലെ മുസ്ലിം നേർച്ചകളും ക്രൈസ്തവ പള്ളിപ്പെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉൽസവങ്ങളും മഴയൊഴിയുന്ന മകരം, കുംഭം, മീനം മാസങ്ങളിലായത് ആ അർത്ഥത്തിലാണ്.

ഇതറിയാതെ , കേരളത്തിലെ ദർഗകളിൽ അടക്കം ചെയ്യപ്പെട്ടവരെല്ലാം ഒരേ കാലത്ത് മരണപ്പെട്ടവരാണോ എന്ന് ചോദിക്കുന്നവരെ കാണാം. എന്നാൽ , ഗമനാഗമന സൗകര്യങ്ങൾ സാർവ്വത്രികമായ ഇക്കാലത്ത് / അതുള്ള പ്രദേശങ്ങളിൽ അക്കാലത്ത് തന്നെ ആ പരിഗണന ഇല്ല / ഉണ്ടായിരുന്നില്ല .


സുന്നീ / സൂഫീ / മദ്ഹബീ സമൂഹം നടത്തുന്ന നബിദിനം , ഉറൂസ് തുടങ്ങിയവക്ക് മറ്റൊരു മാനം കൂടിയുണ്ട്. ഓരോ കാലഘട്ടക്കാരും പ്രദേശവാസികളും അവരവരുടെ ഈമാനിന് നേരിട്ട് കാരണമായവരുടെ ഓർമ്മദിനമാണ് കൊണ്ടാടാറുള്ളത്. അവരുടെ ജനസ്വാധീനം , കാലാതിവർതിത്വം എന്നിവയനുസരിച്ച് ജന്മ / മരണ ദിനാചരണങ്ങൾക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടായി. ചിലത് മഹല്ലുകളിൽ ഒതുങ്ങി. ചിലത് ദേശീയവും ആഗോളീയവുമാവുകയും ചെയ്തു.


എല്ലാ പ്രവാചകന്മാരുടെയും വിശേഷങ്ങൾ സംലയിച്ച പരിപൂർണ്ണതയാണ് മുഹമ്മദീയത (സ്വ) . നബിദിനമെന്നാൽ ജനിച്ച / നിര്യാണം വരിച്ച കഥകൾ പറയുന്ന ചടങ്ങല്ല . തൗഹീദിനെയും രിസാലതിനെയും ആദ്യമധ്യാന്തം വിഷയവൽക്കരിക്കുന്ന ഇസ്ലാമിന്റെ വാർഷികാചരണം എന്ന അർത്ഥത്തിൽ തന്നെയാണ് നബിദിന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കാറുള്ളത്. അതിനാൽ അന്ത്യപ്രവാചക സ്മരണ സകലപ്രവാചക സ്മരണ തന്നെയാണ്. 

അതേ അർത്ഥത്തിൽ , ഓരോ ത്വരീഖതും ചെന്ന് മുട്ടുന്ന മഹാന്മക്കളുടെ അനുസ്മരണം ആ കണ്ണിയിലെ എല്ലാവരെയും അനുസ്മരിക്കുന്നതിന് തുല്യവും .




നബിയുടെ ജനമൃതിയുടെ തിയ്യതിയിൽ അഭിപ്രായാന്തരങ്ങളുണ്ട്. വാർഷിക "അനുസ്മരണ / ആചരണ " ദിനമായി കൂട്ടത്തിലൊന്ന് തെരെഞ്ഞെടുക്കപ്പെടുകയാണ്. 

ജനിച്ച ദിവസം ഏതായാലും , ആ ദിവസത്തിന് നബി ജനിച്ച ദിവസം എന്ന മഹത്വമുണ്ടാവും .

ആ മഹത്വം എല്ലാ വർഷങ്ങളിലും ആവർത്തിക്കുകയും ചെയ്യും , തിങ്കളാഴ്ച്ചയുടെ മഹത്വം പോലെ .




വിരഹദുഖം പ്രകടിപ്പിക്കുന്നതിന് പരിമിതിയുണ്ട് ഇസ്ലാമിൽ , ജനന സന്തോഷം പ്രകടിപ്പിക്കുന്നതിന് അതില്ല. 

മാത്രമല്ല , പ്രവാചകവിരഹം വിശ്വാസപരമായി സന്തോഷനിത്യതയിലേക്കുള്ള നിർവ്വാണമാണ് , നേരത്തെ പോയി അവിടെ കാത്തിരിക്കുന്ന നബിയാണ് സുന്ദരം .

നബി ഇവിടെ അമരനും അനുരാഗികൾ മരണപ്പെട്ടുപോവുകയും ചെയ്യുകയായിരുന്നേൽ അരോചകമായേനെ ആത്മവിശ്വാസം . മരണപ്പെട്ട് നബിയെ സമാ

ഗമിക്കുന്ന ഭാവനയാണ് ഭംഗി.

സ്വല്ലല്ലാഹു അലൈഹി വ സല്ലം .


Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us